കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

പ്രകൃതി ഗീതം

കാലത്തിന്റെ കോടതി വിധി പറഞ്ഞു.

തെറ്റിദ്ധാരണകളും തെറ്റിയ ധാരണകളും മാറി

മഴ , മണ്ണിനെ വാരിപ്പുണര്‍ന്നു

ഒരു കുടക്കീഴില്‍ ശത്രുക്കളെപ്പോല്‍

എത്ര നാള്‍ ഇനിയും?

ദമ്പതിമാര്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു

അവരുടെ ഒരുമിക്കല്‍ ആ കുടക്ക്‌



ആരോഗ്യം വീണ്ടെടുത്തപോല്‍

പത്നിയെ വരവേല്‍ക്കാന്‍ , ഭൂമി

നിലം ഒരുക്കിനിന്നു

പത്നി പതിക്കു പൂച്ചെണ്ട് നല്‍കി

മഴവില്ലണിഞ്ഞ പ്രേമഗാനത്തിന്

ഇളംകാറ്റു സംഗീതമേകി



കുയിലും കൂട്ടരും ഗായകരായി

ഇരുനാല്‍ മൃഗങ്ങള്‍ ആടി

സര്‍വ്വം മംഗളം.




ദീപക് ദേവാനന്ദ് (ക്ലാസ് പത്ത് .സി. എസ് .ബി .എച്ച് .എസ് .കുറുമ്പിലാവ്, തൃശൂര്‍)

2 comments:

Kalavallabhan said...

ആശംസകൾ
ഇനിയുമെഴുതുക.

Unknown said...

very good deepak.