കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

ഞങ്ങള്‍ കവികളെ ആഘോഷിക്കുന്നവരല്ല-.

കുട്ടികള്‍ക്ക് കവിതയെഴുതുവാന്‍ എന്താണ് പ്രേരണ?
അധ്യാപകര്‍ ആവശ്യപ്പെടുമ്പോഴാണോ?
കലാ മത്സരങ്ങള്‍ക്ക് വേണ്ടിയോ?
കവിത വായിക്കുന്ന കുട്ടികള്‍ ഉണ്ടാകുമോ?

ആരും നിര്‍ബന്ധിക്കാതെ സ്വന്തം വല്മീകത്തില്‍ ഒളിച്ചിരുന്ന് .................................................
ഏകാന്തതയുടെ മന്ദശ്രുതിയില്‍ ........
വാക്കിന്റെ ധ്വനിപേടകം പൊളിച്ച്
ഒറ്റക്കമ്പിയില്‍ പതിയെ മധുരമായി ഉതിരുന്നോ?????

കഠിനമായ കഷ്ടപ്പെടലുകള്‍ക്കിടയില്‍
തന്റെ ജീവിതം കയ്ക്കുന്ന കാഞ്ഞിരമായ് പിടയുമ്പോള്‍
അത് ഒളിച്ചുവയ്ക്കാതെ കവിതയ്ക്ക് മാഷിപ്പാത്രമായി
തന്റെ അനുഭവങ്ങളെ കാണുന്നവര്‍???

ഉണ്ടായിരിക്കാം.
അവര്‍ എഴുതുന്നുണ്ടായിരിക്കാം.

തൃശൂരിലെ ഒല്ലൂര്‍ സെന്റ്‌:മേരീസ് ഗേള്‍സ്‌ ഹൈസ്ക്കൂളിലെ ശ്രേയ.കെ.എസ്. എന്തുകൊണ്ടാണ് ഒരു കവിത രചിച്ചത്?മഴയോ മഴവില്ലോ,എന്താണ് ശ്രേയയെ കവിതയിലേക്ക് നയിച്ചത്?അതോ ഇനിയും വരാത്ത നമ്മുടെ പഴയ ഭൂമിസ്വപ്നങ്ങളോ?


നിനക്കായ്‌ ഞാന്‍ കാത്തിരിപ്പൂ
മാരിവില്ലിന്‍ തേന്‍മലരേ
വരികില്ലേ നീയെന്നും
ഈ വാസന്ത പൊന്‍പുലരിയില്‍
വാനമിങ്ങോ കണ്‍കുളിര്‍ത്തൂ
മാരുതദളങ്ങള്‍ മീട്ടിയിതാ
മനോവീണ പാടുന്നു
ആകാശഗോപുരം തുറന്നിരിപ്പൂ
ഓടിവാ....ഓടിവാ.....എന്മലരെ.....
പൊഴിയൂ നീയെന്മനസ്സില്‍
കാറ്റിന്റെ പാലാഴി മീട്ടുന്നിതാ..
കളകളനാദങ്ങള്‍ കേള്‍ക്കുന്നിതാ...
എങ്ങുപോയെങ്ങുപോയ്‌ എന്മലരെ....
വരുകില്ലേ നീയെന്‍ ഗോപുരമേല്‍
നിന്‍ വരവിനായ് ഞാന്‍ കാത്തിരിപ്പൂ
ഒരു ജന്മം കൂടി ഞാനീ വീഥിയില്‍

ശ്രേയ.കെ.എസ്.സെന്റ്‌:മേരീസ് ഗേള്‍സ്‌ ഹൈസ്ക്കൂള്‍ ഒല്ലൂര്‍,തൃശൂര്‍